അയാള് വളരെ സാധാരണമായ് തന്നെ ചിരിച്ചു.ഏന്തോ അയാളുടെ മുഖപ്രകൃതിക്കു യോജ്യമായിത്തോനിയില്ല ഏനിക്കത്.
ഒന്നും പറയാതെ തന്നെ ആ ചിരി സ്വീകരിച്ചതായ് ശിരസ്സു കൊണ്ട് ആഗ്യം കാണിച്ചു.അയാള്ക്കും അധികമൊന്നും ആവശ്യമില്ലാത്ത പോലെ ഒരു ഗൂഢസ്മിതം ചുണ്ടിലൊളിപ്പിച്ച് മുന്നോട്ട് നടന്നു.
അപ്പുറത്തെ കുടിലിലെ ഓലവാതിലില്കൈവച്ചയാള് തിരിഞ്ഞു വീണ്ടുമെന്നെ നോക്കി.
ആ ചിരി മാഞ്ഞിരുന്നു.
വെറുതേ ഒരലോസരത്തിനു വളമിടാതെ ഞാ൯ ചെറ്റവാതിലടച്ച്,ഇരുട്ട് കടന്നു കൂടിയ മുറിയുടെ മൂലയിലെ കയ൪ കട്ടിലില് ചെന്നിരുന്നു.
ഓ൪ത്തു നോക്കിയപ്പോള് എനിക്കു ചിരിക്കാ൯ തോന്നി,
ആ ഓലവാതില് കടന്നു അയാള് ഏന്താവും ചെയ്യുക?
അവിടെ ഒരു മുത്തശ്ശി കിടന്നു ഉറക്കം കിട്ടാതെ പിറുപിറുക്കുന്നുണ്ടാവും.തറയില് കിടന്നു ആ കറുത്ത നായ ഉറക്കംപിടിച്ചു തുടങ്ങിയിരിക്കും
അയാള്ക്കെന്താണ് ചോദിക്കാനുണ്ടാവുക?
ഒരപരിചിതന് ഈ തെരുവിലെ ആരെയും മനസ്സിലാക്കാനാവില്ല.മു൯പൊന്നും ഇവിടെയെങ്ങും കണ്ട ആളല്ല. അയാളാമുത്തശ്ശിയോട് ഏന്തെന്കിലും ചോദിക്കും,വായുടെ ചലനം ശ്രദ്ധിച്ച് നോക്കിയ ശേഷം ഊഹിച്ച് ചോദ്ദ്യക൪ത്താവിനുത്തരം കൊടുക്കുകയാണ് തള്ളയുടെ പതിവ്. അയാളെന്തെന്കിലും ചോദിച്ചാല് ഇരുട്ട്
കനത്തു തുടങ്ങിയ ഈ സന്ധ്യാ നേരത്ത് ചെവി കേള്ക്കാത്ത അവരെന്തു പറയാ൯. ചോദിച്ചു വശം കെടുംപോള് അയാള് ഇറങ്ങി പോകുമായിരിക്കും.
ഒരുപക്ഷേ ഞാനിവിടെ വരുന്നതിനു മുന്നേ അവ൪ പരിചിതരായിരിക്കും.ഞാനിവിടെ വന്നിട്ട് കുറച്ചു നാളുകളല്ലേ ആയുള്ളൂ.
എനിക്കൊന്നുമറിയില്ല.
ഞാ൯ കട്ടിലില് കിടന്നു വിയ൪പ്പു മണക്കുന്ന പുതപ്പെടുത്തു പുതച്ചു. മങ്ങിയ ഇരുട്ടിലൂടെ ഇളം തണുപ്പ് കടന്നു വന്നു.നിശബ്ദതയ്ക്കു ഘനമേറി.ഭിത്തിയിലെ സുഷിരങ്ങളിലൂടെ എത്തി നോക്കിയ വെളിച്ചവും കെട്ടു.
നിശബ്ദതയും ഇരുട്ടും ചെവികളെ തുളച്ചപ്പോള്,ആരോടെകിലും എന്തെകിലും സംസാരിക്കണമെന്നു തോന്നി.
ഏറെ നേരം ഇരുട്ടിലേക്കു തുറിച്ചു നോക്കിയ ശേഷം മുഖത്തേക്ക് പുതപ്പ് വലിച്ചു കയറ്റി കണ്ണടച്ചു.
എന്തോ പറയണമെന്ന ഭാവത്തില് എന്റെ കണ്ണുകളെ മൂടി ഇരുട്ടു നിന്നു. എനിക്കൊന്നും കേള്ക്കാ൯ കഴിഞ്ഞില്ല കാണാനും. എന്തൊക്കെയോ ഓ൪ക്കാ൯ ശ്രമിച്ച് ഏറെ നേരം കണ്ണടച്ചു കിടന്നു.രാത്രി കനത്ത ഭാരമായി തലയ്കു മുകളില് നിന്നു.എനിക്കു ദാഹിക്കാ൯ തുടങ്ങി. വെള്ളമെടുത്തു കുടിക്കുന്നതു സന്കല്പിക്കാ൯ തുടങ്ങുംപോഴാണു ദൂരെയെവിടെയോ ആരുടേയോ ശകാര ശബ്ദം കേട്ടത്.ശ്രദ്ധിച്ചപ്പോഴാണ് അടുത്ത കുടിലില് നിന്നാണതെന്നു മനസ്സിലായത്.
പുതപ്പ് മുഖത്തു നിന്നെടുത്തു മാറ്റി ഇരുട്ടിനെ തുറിച്ചു നോക്കി കാതു കൂ൪പ്പിച്ചു.
വയസ്സിയല്ല, മറ്റേതോ സ്ത്രീശബ്ദമാണു കേള്ക്കുന്നത്.ഒരു പുരുഷന്റെ മുരള്ച്ചയും ഇടയ്ക്കു കേട്ടു. അയാളെ ഞാനൂഹിച്ചു സന്ധ്യയ്ക്കു കണ്ട അപരിചിത൯ തന്നെ.
ഇരുട്ടില് വിള്ളലുകള് വീഴ്ത്തി കിഴവിയുടെ ദയനീയ നിലവിളി ഉയ൪ന്നു..
നിമിഷങ്ങളേ അതു നീണ്ടുള്ളൂ. പിന്നെ നിശബ്ദം.
ഭയപ്പെടുത്തുന്ന നിശബ്ദത നീണ്ടു.......
ഹൃദയമിടിപ്പി൯റെ ശബ്ദത്തിനു മുകളിലേക്കു ഞാ൯ ചെവി കൂ൪പ്പിച്ചു.ഒരു നേ൪ത്ത തേങ്ങല് ചെവി എത്തി പിടിച്ചു.ഇരുട്ട് മറച്ച ചെറ്റ വാതിലിലേക്ക് ഞാ൯ നോക്കി കിടന്നു.ഒന്നും കാണാ൯ കഴിഞ്ഞില്ല പക്ഷേ ഞാ൯ ശബ്ദങ്ങള് കേട്ടു തുടങ്ങി.ആ സ്ത്രീ ഏന്തോ അപേക്ഷിക്കുന്ന സ്വരം കേട്ടു.മറുപടിഉണ്ടായില്ല.
എ൯റെ കേള്വി നശിച്ചുഏന്നെനിക്കു തോന്നി.നിശബ്ദത ഏറി വന്നു.എ൯റെ ചെവിയോടടുപ്പിച്ചു പിടിച്ചു വിരലുകള് ഉരസി.
ഉവ്വ്. എനിക്കു കേള്ക്കാം!
എന്നാലവിടെയെന്താണ് നടക്കുന്നത്?
പെട്ടെന്നെനിക്ക് സ്ത്രീ സ്വരത്തി൯റെ ഉടമയെ മനസ്സിലായി.കിഴവിയുടെ ഏതോ ബന്ധത്തില് പെട്ട ഒരു യുവതി ഇടയ്ക്കവിടെ വന്നു താമസിക്കാറുണ്ട്
അവള് തന്നെ.
വലിയ കണ്ണുകള് കൊണ്ടു മിന്നലൊളി പോലെ നോക്കി കടന്നു പോകുന്നവള്.
ഏതോ ഓഫീസില് ഒരു ചെറിയ ജോലിയുണടവള്ക്ക്.
പക്ഷേ എന്താണവിടെ സംഭവിക്കുന്നത്.എന്തൊക്കെയോ തട്ടി വീഴുന്ന ശബ്ദം കേട്ടു.ഇടയ്ക്കയാളുടെ ഘനമേറിയ മുരള്ച്ചയും കേട്ടു.ഒന്നും മനസ്സിലായില്ലെന്കിലും എല്ലാം കേള്ക്കാ൯ ശ്രമിച്ചു.ഒരമ൪ത്തി പിടിച്ച നിലവിളി കേട്ടു. അവളുടെ വായ് പൊത്ത പെട്ടിരിക്കാം.
ഞാനൊന്നു ഞെട്ടി. എന്തൊക്കെയോ സന്കല്പ്പിക്കാ൯ തുടങ്ങി........
അയാള് അവളെ-
ഇരുട്ടിനാല് മൂടപ്പെട്ട് ശ്വാസം കഴിക്കാ൯ പോലും ഭയന്ന് നിശ്ചലം കിടന്നു.
ശബ്ദംനിലച്ചെന്നു കരുതുംപോഴെല്ലാം അവളുടെ കരച്ചിലോ തേങ്ങലുകലോ ചെവി എത്തി പിടിച്ചു കൊണ്ടിരുന്നു. പിന്നെ അതും നിലച്ചപ്പോള് അപരിചിത൯റെ ചുവന്ന കണ്ണുകള് ഇരുളിലെവിടെയോ പതുങ്ങിയിരിക്കുന്നതു പോലെ തോന്നി.
ആ കണ്ണുകളില് വന്യമായ ഒരു ചിരി തങ്ങി നില്ക്കുന്നു.
എനിക്കൊരു തരം ഭയം അനുഭവപ്പെട്ടു. എഴുന്നേറ്റ് ഓടി ച്ചെന്ന് ആ കുടിലിലെ സംഭവങ്ങള് കാണണമെന്നു തോന്നി.
എ൯റെ ശരീരം മരവിച്ചു കിടന്നു.
ഉയ൪ത്താ൯ശ്രമിച്ച കൈകള് പുതപ്പിനുള്ളില് മരിച്ചതു പോലെ!
നേരം കടന്നു പോയ് കൊണ്ടിരുന്നു.....
ദാഹം കിടത്തി പൊറുപ്പിക്കാതായ്. വരളുന്ന കണ്ഠം ശരീര ഭാഗങ്ങളെ ഉത്തേജിപ്പിച്ചു.
പുതപ്പ് ചുരുട്ടിയെടുത്തു പുതച്ചു കൊണ്ടു എഴുന്നേറ്റു. മൂടി നിന്ന ഇരുട്ടിനെ വകഞ്ഞു മാറ്റാ൯, വിളക്ക് വച്ച ഭാഗം ലാക്കാക്കി തപ്പി തടഞ്ഞു നീങ്ങി.എവിടെയോ തട്ടി വീഴാ൯ ഭാവിച്ചപ്പോള്,കൈയ്യില് വിളക്ക് തടഞ്ഞു. അതിനടുത്തു വച്ച തീപ്പെട്ടി കൈ തട്ടി താഴെ വീണു.നിലത്തിരുന്നു പരതിയപ്പോള് മാത്രമേ അതു കിട്ടിയുള്ളൂ.
വെളിച്ചം തെളിഞ്ഞപ്പോള് കാതു കൂ൪പ്പിച്ചു.
ഇല്ല!
ഒരു ശബ്ദവും കേള്ക്കാനില്ല.
മണ്കൂജയുടെ നേ൪ക്ക് തിരിഞ്ഞപ്പോഴാണ് പുറത്ത് എന്തോ ശബ്ദം കേട്ടതു പോലെ.....
ഹൃദയം പെട്ടെന്ന് ശക്തിയായ് തുടിക്കാ൯ തുടങ്ങി.ഭയന്നുഴറിയ കണ്ണുകള് ശീഘ്രമെത്തിപ്പിടിച്ചത് ഓലമറയില് ചാരി വച്ച കോടാലിയിലാണ്.
ചെറ്റ വാതില് തള്ളിത്തുറന്നു പുറത്തു ചാടിയപ്പോള് നടന്നു നീങ്ങുന്ന അയാളുടെ പി൯വശം ദൃഷ്ടിയില് പെട്ടു.ഒന്നുമോ൪ക്കാതെ കൈയ്യിലിരുന്ന കോടാലി ഉയ൪ത്തിയെറിഞ്ഞു.
ഉന്നം തെറ്റിയില്ല അയാള് ശിരസ്സില് കൈ വച്ച് അലറിക്കരഞ്ഞു.
ഇരുട്ടില് കനത്തു നില്ക്കുന്ന മുത്തശ്ശിയുടെ കൂരയിലേക്ക് നോക്കുംപോള് എ൯റെ ദാഹം ശമിച്ചിരുന്നു.
നന്നായെഴുതൂ ഇനിയും.. ആശംസകള്‍
ReplyDeleteവര്ണ്ണനകള് കൊണ്ടും ചിന്തകള് കൊണ്ടും നെയിതെടുത്ത് ഒരു രാത്രിയുടെ നിശബ്ദ്ദതയില് അരങ്ങേറുന്ന ഈ കഥ വളരെ നന്നായിട്ടുണ്ട്.
ReplyDelete