എന്നെ നീയറിഞ്ഞില്ലയെന്നൊ,
എന്നാത്മ ഗീതങ്ങൾ നീ കേട്ടില്ലയല്ലേ,
എന്നശ്രു ധാരകൾ നീ കണ്ടില്ലയോ
എ൯ തപിക്കും ഹൃദയവും നീ തൊട്ടില്ലയല്ലേ,
എ൯റെയേകാന്ത ഗഹ്വരങ്ങളിൽ വന്നു നീ
എന്തിനായെന്നെ തൊട്ടുണ൪ത്തി,
നീരുണങ്ങി നിശ്ശബ്ദമായൊരീ തൂലികയിൽ
എന്തിനായ് നീ മഷി നിറച്ചു?
നീരവ നിശ്ചലമാമെന്റെ ലോകത്തിൽ
നി൯ കൊലുസു കൊഞ്ജിചിരിച്ച ഗീതങ്ങൾ
ദാഹമടങ്ങാ കടൽത്തിരകൾ പോലെയായ്...
സരസ മൊഴികളടുക്കിയെ൯ മുന്നിൽ നീ
സുഗന്ധ വാടികൾ തീ൪ക്കുന്നു
അതി൯ സുമങ്ങൾ ചൂടി നീയെന്നെ
അനുഭൂതി പൂക്കും പൂമരമാക്കുന്നു!
പിന്നെ ചുടുകാറ്റു വന്നെന്നെ
ഉണ൪ത്തുമ്പൊഴറിയ്യുന്നു,
നീയരികിലില്ല,നീയെങ്ങോ മറഞ്ഞു പൊയ്!
കിനാവുകൾ കണ്ടു ചിരിച്ചതും ചിന്തകൾ കോ൪ത്തു
ഗീതങ്ങൾ ചമച്ചതും ചന്തമേറും ചിത്രങ്ങൾ രചിച്ചതും
കദനങ്ങൾ കടലായ് വന്നെന്നെ കരയിക്കുവാനോ?
No comments:
Post a Comment