
വനശലഭങ്ങളായ്
ചിറകടിച്ചുയരു-
ന്നെനിക്കോണമോറ്മ്മയില്...
കൈയ്യെത്തിയൊരു പൂവിറുക്കവേ
തൂമഞ്ഞുതിറ്ന്നുവോ ഹ്രദയത്തിലും.
ഈറന്‍ മുടിച്ചാറ്ത്തുലച്ചു-
നിന്നോണം ഒരു നവ-
തരുണിയെ പോല്‍.
കുന്നിന് ചരുവിലെ
തുംപകളിറുത്തു ഞാന്‍
അഴകേറുമീ കൂന്തലിലണിയിക്കാന്
മ്റ്ദുരവമുതിറ്ത്തണയും
മന്ദമാരുതനും ഏനിക്കേകി
ഇലഞ്ഞിയും തെച്ചിയും...
നിലാവുവീഴും നിശകളിലെല്ലാം
സുഖന്ധസാമിപ്യമായവള്
ചാരത്തു നിന്നു.....
ഹ്രദ്ദ്യമായ് മൂളുമൊരു
ഗീതമായവള്,ലാസ്യഭാവങ്ങളെല്ലാ
മണിഞ്ഞവള്‍ നടനമാടിയെന്
ഹ്രദയവനികയില്....
കാലമൊഴുകി കറുത്ത
ജലവാഹിനി പോലെ.
പ്രണയത്തിന് പ്രചണ്ഡത
ഏങ്ങോ മറഞ്ഞു പോയ്!
മഞ്ഞു വീഴും പുലരികളില്‍
മറന്നു പോയ് പഴയശീലുകള്‍
പഴംകഥകളായ് തുംപകള്...
ദൂരെയേതോ തെച്ചിപ്പടറ്പ്പുകളില്
ആറ്ദ്രനയനങ്ങളില്നിന്നടറ്ന്നു
വീഴും അശ്രുധാരയായവള്...
ഇതളടറ്ന്നു പോയെന്നോണം
ഇരുണ്ടു പോയെന്നന്തരംഗം...
കാലമൊഴുകി കറുത്ത
ReplyDeleteജലവാഹിനി പോലെ.
പ്രണയത്തിന് പ്രചണ്ഡത
ഏങ്ങോ മറഞ്ഞു പോയ്!
നല്ല വരികൾ