In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, October 1, 2013

വ്യര്‍ഥമൊരു പാട്ട്


           
ആരോ പാടി പതിഞ്ഞൊരീ ഗീതത്തില്‍ 
ഞാനെന്റെ മുളംതണ്ടു ചേര്‍ത്തൊന്നു മൂളുന്നു... 
കാലം കറൂപ്പിച്ച പദമാരി കൊണ്ടെന്റെ 
ഉഷ്ണ്മം പുതപ്പിച്ച ദേഹം തണുക്കട്ടെ! 
മഴക്കാറിന്നാര്‍ദ്രമാം മിഴിപടം തോര്‍ന്നതെന്‍ 
വിഷവിത്തു പാകും നിലങ്ങളില്‍...

കാലമൊരു കവിതയായ് പെയ്യുന്ന നേരത്തിലീ‌‌‌‌ 
മുറിവാര്‍ന്ന ഹൃദയങ്ങള്‍ കേഴുവതെന്തിനൊ...? 
വിചാര വിവേകങ്ങളൊന്നുമില്ലാതെയീ 
വിശ്വം വിഷത്തിന്റെ കൂടാക്കി മാറ്റിയൊര്‍! 
വ്യര്‍ഥമായ് വിലപിക്കുവതെന്തിനായ് വീണ്‍ടും? 

ഇല്ല,ഇനിയില്ല പെയ്യും മേഘമേ, 
നാളേ പുലര്‍കാലമണയും നേരത്തിലീ- 
നാവൊരുഗ്ര വേനലില്‍ കരിഞ്ഞുപോം,
പ്രളയം പെരുപ്പിച്ച ഘോരഘര്‍ജ്ജനത്തലീ 
ഉടലും പിരിഞ്ഞുപോം തരു നിരകള്‍ക്കൊപ്പമേ....

Wednesday, December 12, 2012

കര്‍ഷകന്‍



മിഴി നട്ടു ഞാനീ
അശാന്ത സാഗരത്തിന്‍ 
തീരത്തിരിക്കയാണാത്മ 
ദു:ഖവും പേറി! 

തിര വന്നെ൯റെ 
കഴല്‍ തൊട്ടു ചൊദിക്കയായ്, 
"ദു:ഖിത ഹൃദയാ 
ഞാനും നീ തന്നെയൊ?"

നേരിന്‍റ് നിഴലുകളില്‍ 
നനഞ്ഞ മണല്‍ തരികള്‍ 
മൂടി നിന്നു രവരഹിതമായ് 
നിലവിലിക്കുന്നു!

നിയതിയെനിക്കെന്റെ 
ജന്മഭൂമികയില്‍ 
നിറങ്ങള്‍ കൊണ്ടൊരു 
പൂ വാടി തന്നെങ്കിലും 

പൂക്കളായില്ല ഞാന്‍ 
പുഞ്ചിരി തൂകുവാന്‍ 
ഭ്രമരങ്ങളായില്ല 
ഞാനുല്ലസിക്കുവാന്‍ !

മരുത്തുമായില്ല 
ഞാനാസ്വദിക്കുവാ൯ 
പാദപമായ് പൂക്കളെ 
ചൂടിയുമില്ല ഞാന്‍ !

മാലിയുടെ തൂമ്പയാല്‍ 
തൂത്തെറിഞ്ഞതാം 
പാഴ്ക്കളയായ് 
മണ്ണില്‍ നിപതിച്ചു ഞാന്‍!

എന്നിട്ടുമെത്രയോ 
മലര്‍ത്തോപ്പുകള്‍ 
വളമിട്ടു വളര്‍ത്തി ഞാനെന്‍ 
ഹൃത്തടത്തില്‍... 

മിഴി നീരരുവിയാല്‍ 
തണുപ്പെകി,യെന്‍
സ്വപ്നങ്ങളാല്‍ 
വിത്തെറിഞ്ഞു.

വേദനയുടെ വൃക്ഷ
ശിഖ നാട്ടിയെന്റെ 
ഇഷ്ട്ട കലിക യേന്തും 
ചെടിത്തലപ്പുകള്‍ക്കെല്ലാം...

പൂക്കളായ് വിടര്‍ന്നതില്ലൊന്നും 
പഴങ്ങളായ് കൊഴിഞ്ഞതുമില്ല 
പുഴുത്തിന്നു 
പഴായാശിച്ചതൊക്കെയും! 

കരഞ്ഞു കവിള്‍ വീര്‍ത്തു 
കറുത്ത ജന്മത്തിന്റെ 
ചുമടുതാങ്ങി കാല സാഗരം 
താണ്ടുന്നു ഞാന്‍ ...

Wednesday, January 18, 2012

പ്രണയ പദങ്ങള്‍


സമുദ്ര സമീരണന്‍ തേടും 
സഹ്യാദ്രി നിരകളുടെ 
സാന്ത്വനം പോലെ, 
നിലാവുറങ്ങുന്ന നീരാഴി തന്‍ 
പുളിനങ്ങളില്‍ പ്രിയേ, 
പതിവു വിട്ടേറെ വാചാലമായ് 
മമ ഹൃത്തിലെ മധു 
മനോജ്ഞമാം ഗീരുക്കളില്‍ 
തളിച്ചിന്നു ഞാ൯ നിന്റെ 
ശോണാധരങ്ങളിലെ 
ആര്‍ദ്രതയില൪ച്ചന ചെയ്‌വൂ... 
തകര്‍ന്നെരിയുമീ 
തപോഷ്ണ പാരമ്മ്യതയില്‍ 
തളിര്‍ കാറ്റു കൊതിപ്പ-
തുയിര്‍ വെടിയുവാനല്ല 
വ്യോമാന്തരങ്ങളില്‍ 
വെണ്‍ മേഘമായുയരുവനല്ലൊ! 
നിലാവിന്റെ പൂമ്പട്ടുമായ് പ്രിയേ 
നീയണയുന്ന നിശയിലെല്ലാം 
നിനവിന്റെയായിര സുമങ്ങളില്‍ 
പ്രണയത്തിന്‍ മധു നിറച്ചു 
നീഹാര ഭാജനം 
നിനക്കായ് നീട്ടും ഞാന്‍!!! 
നീ പിന്നെയുമാമര 
ഛായയിലൊളിക്കവേ 
ഞാനെന്റെയനശ്വര മുദ്ര 
നിന്‍ നീലവേണിയില്‍ 
പൂക്കളായര്‍പ്പിക്കും... 
നദികള്‍ നാദങ്ങളായ് 
നെഞ്ജില്‍ നിറയവേ 
നിനക്കായെന്റെ 
സ്നേഹാക്ഷര നിര്‍ഝരി 
നഭസ്സിന്റെ
സീമ പോലനന്തമായ്ത്തീരും....!

Monday, January 2, 2012

ഭ്രാന്തന്‍






ചിന്തകള്‍ ചിലങ്ക കെട്ടിയാടുന്നു ഹൃത്തില്‍
ചന്തനം ചാലിച്ചു നെരുകയില്‍ തൊട്ടിട്ട് 
ചാരെ നില്‍ക്കുന്നു മോഹമാം തരുണികള്‍!
താലങ്ങളില്‍ ധൂമ മെരിയുമ്പൊഴും ഹൃത്തില്‍ 
നടുങ്ങിയുണരുന്നു ദു:ശ്ചിന്തകള്‍...... 
നിനവിന്റെ തമ്പുരു പുണര്‍ന്നു പാടവേ 
നിനവിലായിര വര്‍ണ്ണങ്ങള്‍ വിടരവേ 
നിനവിന്റെയാഴത്തില്‍ ന്നിന്നൊരുഗ്ര 
പന്നഗം ഫണം വിടര്‍ത്തിയാടുന്നു !
രഥ്യത൯നനന്തമാം ദുരത്തിലെങ്ങൊ 
ശ്രുതിയാര്‍ന്നൊരു ഗീതമൊഴുകിയെത്തുന്നു 
വേദനയുണ്ടതില്‍ വേനലില്‍ തീ പൊലെ! 
വിരസമാം ജീവിതത്തിന്‍ ജലാശയത്തില്‍ 
ജീര്‍ണ്ണിച്ചു മണ്ണടിയുന്നത് നിര്‍വികാരമായ്! 
കരയിലും കടല്‍ത്തിരയിലും മൂകമായ് 
ഓര്‍മ്മകള്‍ ജനിക്കുന്നു ജാരസന്തതി പോല്‍ 
നീരവത്തിലുയരുമൊരയിര രവ ശസ്ത്രമെന്ന
പോല്‍ നിനവിലെപ്പൊഴുമീ ചിന്തകള്‍.....
ചലനങ്ങളില്‍ പെയ്തു തൊരുന്നില്ലിത് 
ചങ്ങലയാലെന്നെ വരിഞ്ഞു മുറുക്കുന്നു! 
പ്രഹേളിക പോലീ ജന്മമലിഞ്ഞു പോയെങ്കിലീ
നിശബ്ദ് നൊമ്പരങ്ങളുമകലെയെങ്ങോ......!

Thursday, August 18, 2011

പി൯വിളികള്‍


"എന്റെ സ്തനത്തില്‍ നിന്നൂറുന്ന 
              തുള്ളിയാല്‍  
 നിന്റെ ഹൃദയത്തില്‍ മതിലുകള്‍ 
              തീ൪ക്കുക!
 നിന്റെ കാരുണ്ണ്യ ദാഹങ്ങളും, 
       താരുണ്ണ്യ മോഹങ്ങളും
ഈ ബിന്ദുവിന്നനന്ദ 
      ശോഭയാലനശ്വരമാക്കുക"


ഇവിടെയാണായിരമ൪ത്ഥങ്ങള്‍ 
ഇവിടെയാണായിരയുക്തികള്‍ 
നിന്റെ ശക്തിയാണിത്,
നിന്റെയാസക്തിയും.....!




വേവുന്ന വേദനയാല്‍ 
വിശക്കുന്ന മാതൃത്വമേ,
നൊമ്പരത്താല്‍ നിന്റെ 
നാഭിയില്‍ ചേരുവാ൯ 
നാവു നീട്ടി വീണ്ടും 
കൊതിക്കയാണു ഞാ൯! 
അ൪ത്ഥവുമന൪ത്ഥവും നേടുവാനീ 
കൊച്ചു ചക്രവാളത്തിലേതു 
സൂര്യനെ തേടും? 
നീ ചൂണ്ടുന്ന വഴികളിലെ൯ 
സൂര്യ൯ മരിച്ചു കിടക്കുന്നു! 
ഞാ൯ തേടുന്ന വഴികളിലോ 
അന്ധകാരം തുറിച്ചു നോക്കുന്നു!
നീളുമെ൯ വഴികളില്‍ കദനങ്ങള്‍ 
മുള്ളുകളായ് ഹൃദയത്തില്‍ 
          തറയ്ക്കുന്നു...
സുഖമാണിത്! 
സ്വന്തമ൪ത്ഥവുമിത്! 
തേടുന്ന വഴികളിലെ 
       വഴികാട്ടിയിത്! 
നാളെയെന്നനന്ത മരീചികയും, 
ഇന്നെന്ന മരുവുന്ന നൊമ്പരവും....


--------------------------------------


Monday, June 20, 2011

കരയുക!



കരതലം കൊട്ടിച്ചിരിക്കാം
കണ്ണീരൊഴുക്കി കരയുകയുമാവാം!
കരഞ്ഞു കരഞ്ഞൊരു
കാക്കയായ് കറുക്കാം
കറുക്കാത്ത പകലിന്റെ
കനിവിനായ് കാക്കാം
കൂകുന്ന കുയിലിന്റെ
കുഞ്ഞായ് പിറക്കാം...

കാക ജന്മത്തിന്റെ
കാലം കറുക്കവേ
കരിയായ് മാറിയ
കാമനകള്‍ ക്കെല്ലാം
കാളകൂടത്തിന്റെ
കൈപ്പു നീ൪ നല്‍കി
കല്ലറയ്ക്കുള്ളില്‍ നീ
കരയുക മ൪ത്യാ...

Sunday, January 2, 2011

സാന്ധ്യ ശോണിതം

മധുകണം ചോരും ചുണ്ടില്‍ 
ചിരിയുമായി ചാരത്തു നില്‍ക്കുന്നു നീ.
മാന്ദ്യമകന്ന മനസ്സുമായ് പ്രിയേ,
മഞ്ജുള മോഹന
നേത്രത്തിലെന്തോ
തിരയുന്നു ഞാ൯...
നി൯ കണ്ണിലൊന്നും
കാണാത്തതെന്റെ
കനല്‍ വീണ ഹൃത്തിന്റെ
നൊമ്പര പാടല്ലോ!
സത്ത്വരമോ൪മ്മയില്‍
തളി൪ക്കുന്നു മാനിനീ,
മാനസം നി൯സ്പ൪ശത്താല്‍
തരളിതമായതും
തരളിതമെന്നാത്മാവാം
വിപഞ്ജികയിലോരു ഗീതം
നിനക്കയുണ൪ന്നതും.
കരതലം കൊണ്ടു നീ
മറയ്ക്കുന്ന നി൯ മുഖം
ഇനിയുമെനിക്കന്ന്യമാം നിന്റെ?
നിനവിന്റെ വിപിനഛായല്ലേ
ചാരുലതയായ്
നീയകന്നു നില്‍ക്കുമ്പൊള്‍
നി൯ വദനമൊരു
മരീചികയായി
എന്നില്‍ ദാഹമുണ൪ത്തുന്നു!


നിതംബിനീ നി൯
നിശയിലൊരു
നിശാഗന്ധിയായ് 
ഞാ൯ പൂക്കുമെങ്കില്‍ 
ധന്യമാം ജന്മത്തെ 
വാഴ്ത്തിയേനേ ഞാ൯!
പക്ഷികള്‍ പാദപച്ചില്ലയില്‍ 
തണല്‍ തേടി തേങ്ങുമ്പൊള്‍ 
എ൯ മനം നിന്നിലെ 
തളിരിലത്തുമ്പിലെ
പൂക്കളെ തേടുന്നു....
* * * * * * * * * * * *
വ്യാഴവട്ടങ്ങളും
വേനല്‍ സന്ധ്യുയും
മരുവാക്കിത്തീ൪ത്തൊരീ
മാ൪ത്തടമൊന്നില്‍ 
കനലെരിച്ചു നീ-
യകന്നു പോകുന്നുവോ...?


കഥിക്കുവാ൯ കവിതയില്‍
കനല്‍ മാത്രമെങ്കില്‍
ഗതകാല വാസര
മധുര സ്മൃതികളാല്‍
തീ൪ത്ഥം തളിച്ചു നീ 
എരിയുന്ന തീയില്‍ 
കുളിരായിത്തീരുക..!


മനമേ മറക്കുക
മരുവിന്റെ വേദന
മധുരമായിത്തീരുന്നു
മറവിയും മ൪ത്ത്യന്!

Saturday, October 23, 2010

ഞാനറിഞ്ഞില്ല!

വേദന വിതുമ്പലായി പരിണമിച്ചതും
നീ കരങ്ങളുയ൪ത്തിയെന്നാ൪ദ്ര-
നയനങ്ങള്‍ തുടച്ചതും ഞാനറിഞ്ഞില്ല!


നാദങ്ങളായ് പെയ്യുന്ന ചിന്തയില്‍
നനഞ്ഞു പിഞ്ഞിയ സ്വപ്നങ്ങള്‍ ചിതറുന്നു.
ഞാനതി൯ ചീളുകളടുക്കിയെ൯
ആത്മ വേദനകള്‍ക്കിന്ധനം നല്‍കുന്നു


അന്തരാളത്തിലെ ആരണ്യകങ്ങളില്‍
അകക്കാമ്പു നീറുമീ ഞാനലയുന്നു...
വിപിനഛായകള്‍ തോറുമേയേതോ
വ്യ൪ത്ഥ മോഹത്തിന്റെ തണുവു തേടുന്നു


വേനലായ് വന്നു വിധിയെന്നില്‍ 
തീ നിറച്ചതും ഞാനതിലുരുകിയൊഴുകി
തപ്ത സാഗരങ്ങളില്‍ 
നിപതിച്ചല്‍പ്പ പ്രാണനായതും 
ഞാനറിഞ്ഞില്ല,നീയരുകിലുള്ളതും!!


പിന്നെയുമെത്രയോ ആണ്ടുകള്‍ കഴിഞ്ഞിരിക്കാം
പഞ്ചഭൂതങ്ങളും പരിണമിച്ചിരിക്കാം
പകലിന്റെ പാതിയില്‍ പകലോ൯
തൊട്ടു വിളിച്ചതാവാമെ൯ കണ്ണു-
തുറക്കവേയരികത്തു നീയിരിപ്പതും കണ്ടു!


''വൈകിയോ?''യീയാ൪ദ്ര നയനങ്ങളാല്‍
ചോദിച്ചു ഞാ൯,മൌഢ്യ ഭാവത്തില്‍.
''ഇല്ല നിയതിയീ മുഹൂ൪ത്തമൊരുക്കി
കാത്തിരുന്നതാ''വാമുത്തരമേകി നീ.


   ===================

Friday, October 22, 2010

അഴലിന്റെ നിലാവ്

ഇന്ദു കലേ നീ കാണുന്നില്ലേ
ധരണിയിലന്ത ജീ൪ണ്ണതകള്‍ ?
പകയും രതിയും പടവാളേന്തി
പകലുകളിവിടെ പതിരാക്കും!
പാഴായ്ത്തീരും ജീവിതമോ൪ത്തീ
പതിത൪ കണ്ണീ൪ തുകുന്നു
ഇനിയും ചില മ൪ദ്ദിതരിവിടെ പലതായ്
പഞ്ഞിയ പാട്ടുകള്‍ പാടും:
''നഷ്ട്ടം ഞങ്ങള്‍ക്കൊരു
           ചങ്ങലയെങ്കില്‍
കിട്ടീടുന്നിതാ സ്വതന്ത്ര വീഥികള്‍ ..!
കണ്ണീരുപ്പു കലരും കഞ്ഞിയില്‍
സമത്വ ലോകം കണ്ടുണരുന്നവ൪.
മതങ്ങള്‍ തീ൪ക്കും വ൯ മതിലുകളാല്‍
മനങ്ങളിവിടെ കല്ലായ്ത്തീരും
പടയണിചേരും പലവിശ്വാസങ്ങള്‍
                   പൊരുതും
പോ൪ക്കളമൊഴുക്കും ശോണിതം
ഭുജിച്ചു മോദം കൊള്‍വൂ പൌരോഹിത്വം!
ചാരുകലേയൊരു ചോര പുഴയാല്‍
എന്നീ മണ്ണില്‍ പ്രളയം പെയ്യും?
അന്നീ പഥിത൪ക്കഭയം നല്‍കാന്‍
ആരൊരു പേടകമേകും മ൪ത്ത്യന്?
രജനീകാന്താ,പറയുക നീയീ
മണ്ണില്‍ പുലരും മദകേളികളാല്‍
മനസ്സു പിടയും ധരത൯ മാറില്‍
സാന്ത്വനമേകാതകലുവതെന്തേ?
   ...........................................

Wednesday, October 6, 2010

എനിക്കായ്

നിറങ്ങളെല്ലാമലിയുമീ ജലശേഖരത്തിലെന്റെ
നിനവിന്റ പങ്കായമേന്തിയീ നൌക തുഴയുന്നു ഞാ൯!
തിര കരങ്ങളുയ൪ത്തിയെന്നെ താരാട്ടുന്നു
കാറ്റൂതുന്നു കരയാ൯ തുടങ്ങുന്നാകാശവും...
കാ൪മേഘവും വന്നെന്നെ മൂടുന്നന്ധകാരമെന്റെ ചുറ്റും
ജീവനിനില്ലാ കൊതി,തീരട്ടെ ഞാനെന്ന ജന്മം!

ജഢത്വമേന്തുമീയുയിരെനികെന്തിന്?
ആകാശവും ഭൂമിയും പങ്കിട്ടെടുത്തോട്ടെ
ആഴങ്ങളില്‍ വാ പിള൪ക്കും മത്സ്യങ്ങളും
പിന്നെ പതിതനെ പഴിക്കും ലോകവും.
സ്വന്തമെനിക്കെന്റെ മൌന ദുഃഖങ്ങള്‍ മാത്രം!

എന്നിട്ടുമെനിക്കായാരൊരുക്കിയീ പാഥേയം?
സ്നേഹാക്ഷരങ്ങളും,മൃദുസ്പ൪ശങ്ങളും
ജീവനില്‍ കോ൪ക്കുവാനേറെ സ്മൃതികളും
കൂട്ടിക്കുഴച്ചതാമീ പാഥേയമാരു നീട്ടി?
ഒരു മാത്രയെന്നെ മറന്നു ഞാ൯
ഒരായിരം വസന്തങ്ങളോ൪ത്തു പോയ്!

വ്യ൪ഥ സ്വപ്നത്തിന്റെ കളി വഞ്ചിയേറി
വിണ്ണിലെ സ്വ൪ഗ്ഗത്തിലെത്തി ഞാ൯.
മൂഢമോഹത്തിന്റെ ചാമരമേന്തി
മധുവൂറുമേറെ ഗീതങ്ങള്‍ പാടി ഞാ൯
ഒരുപാടു വ൪ണ്ണങ്ങള്‍ കൊരുത്തേറെ
ചിത്രങ്ങള്‍ രചിച്ചതുമനല്‍പമാമാമക്ഷരങ്ങളാല്‍
ഗീതങ്ങള്‍ കോ൪ത്തതും വെറുതെയെന്നറിയുവാ൯
പിന്നെയും വൈകിയോ;ഈ കാറ്റും കടലു-
മെന്നെ തൊട്ടു വിളിക്കയായീ'സ്വപ്നം
നി൪ത്ഥം,നിഷ്ഫലം പിന്നെ
എന്തിനായീ സ്വപ്നാടനം?'
''വൈകിയോ?''
ഞാനെന്നോടു തന്നെ ചോദിക്കയായ്...

ഈ കടലും തിരയും,കാറ്റും മഴയും
കൊണ്ടു പോയില്ലയെന്നെ,ശേഷിച്ച ഞാനെന്റെ
ജീവനില്‍ നവനാമ്പുകള്‍ മോഹിച്ചതനൌചിത്യമായ്!

മറന്നു,ഞാനെന്റെ നൌകയില്‍ തനിച്ചായിരുന്നു.
മലരുകളെനിക്കപ്രാപ്യമാം തീരത്തിലെന്നും...!

തീരങ്ങളേറാതെ,പുതു മണ്ണിലുറങ്ങാതെ
തിരകളിലേറിയും കാറ്റത്തു കിടുങ്ങിയും
കരയുടെ നെഞ്ചത്തെ സാന്ത്വനമോ൪ത്തു
കരഞ്ഞു കൊണ്ടീ രാവത്തുറങ്ങവേ മാനത്ത്
താരങ്ങളാരോ നീട്ടിയ വെട്ടത്തില്‍
ആരോ മന്ദ്രിക്കുന്നതെന്റെ കാതില്‍ പതിയുന്നു:
''പുലരി പിറക്കും പുതുമഴ പെയ്യും
പിന്നെ നിനക്കായ് പൂക്കള്‍ വിടരും!''
    ***********************************
          *****************************
                ***********************
                       ***************
                              ********
                                    **
                                     *

Friday, September 24, 2010

ലാവ



മഞ്ഞുതിര്‍ന്നു മരവിച്ചുവൊ മനസ്സും
മന്ദമായ് പാടിയ പാട്ടും നിലച്ചുവൊ
പൌഷസന്ധ്യകള്‍ കരയുകയായ്...
പിന്നെയും മഞ്ഞു വീഴുന്നു!

നേര്‍ത്ത കാറ്റിന്‍ കരങ്ങളിലേറി
നേരറിയാതെ ഗമനം ചെയ്തതൊ
നെടുവീര്‍പ്പുതിരുമശാന്ത സാഗരത്തിന്‍
നെഞ്ജിലെയ്ഗ്നി ഗിരികള്‍ നീട്ടും ലാവയില്‍!

നാദങ്ങളായെന്നില്‍ വന്നു 
നദിയായൊഴുകുന്നിതാ,ഇനിയുമീ
വേദന വിങ്ങുന്ന ഹൃത്തടത്തിലും
കദനത്തിന്‍ കറുത്ത ജലധാരകള്‍!

ഒരു വസന്തത്തിന്‍ സുമങ്ങളെല്ലാം
വാടിക്കൊഴിഞ്ഞു പൊയ്;ഇനിയീ
നഗ്ന ശിഖരങ്ങളില്‍ കനമേറ്റുന്നതീ
വിണ്ടടര്‍ന്നതാം ജരാ പാളികള്‍!


Saturday, September 18, 2010

വ്യര്ത്ഥം

ഉരുകിയുരുകിയെന്റെ
നെഞ്ജൊരു കടലായ്!
കദനമുരുകി കറുത്തൊരു
കരിങ്കടലായെന്‍ ഹൃദയം.
ഒത്തിരി വെളുത്തൊരു
നുരയുണ്ടതിലെവിടെയൊ
അതെനിക്കെന്നൊ വീണു-
കിട്ടിയൊരിത്തിരി
സ്നേഹസുമങ്ങളത്രേ...!
കറുത്ത ജന്മ്ത്തിന്‍
കരിങ്കൊടിയുമേന്തി
എന്തിനായ് ഇനിയുമീ
വ്യര്‍ഥമൊരു യാത്ര?
മിഴിനീരാല്‍ കഴുകി
കളഞ്ഞെന്‍ നെഞ്ജിലെ
മോഹങ്ങളാംചായക്കൂട്ടുകളെല്ലാം..

Friday, September 17, 2010

നിനവ്



പ്രണയ നൊമ്പരങ്ങളുമായ്
പകലസ്തമിക്കുകയായ്....
ഇനി രാവിന്റെ നീല ജാലകത്തില്‍
ഞാനും എന്റെ സ്വപ്നങ്ങളും മാത്രം!
പ്രണയാര്‍ദ്രമായ് പാടും
പറവകളും,നീല മേഘങ്ങളില്‍ പെയ്യും
നിലാവും ആര്‍ദ്രമാം എന്റെ
കിനാവുകളില്‍ നനുത്ത
മഞ്ഞു മഴയായ് പെയ്യുന്നു...

Saturday, September 11, 2010

മഞ്ഞു പോലെ...

ആരോ ശ്രുതി മീട്ടിയെ൯ ഹൃതന്ത്രികളില്,
ആരോ നടനമാടിയീഹൃദയവനികയില്
രാവുറങ്ങുമെ൯ മാനസത്തില്
രാപ്പാടി പാടി പ്രണയാ൪ദ്രമായ്......
പിന്നെയീ നിലാവുറങ്ങവേ
പതിയേയെ൯ നെന്ജിലെ
ഹ൪ഷാശ്രുധാരയില്
ഹിമ ബിന്ദുവായവള്.....

Thursday, September 9, 2010

ക൪ഷക൯

മിഴിനട്ടു ഞാനീ
അശാന്ത സാഗരത്തി൯
തീരത്തിരിക്കയാ-
ണാത്മ ദു:ഖവും പേറി


തിര വന്നെ൯റെ 
കഴല് തൊട്ടു ചോദിക്കയായ്,
''ദു:ഖിത ഹൃദയാ
ഞാനും നീ തന്നെയോ?"


നേരി൯റെ നിഴലുകളില്
നനഞ്ഞ മണല്ത്തരികള്
മൂടിനിന്നു രവ രഹിതമായ്
നിലവിളിക്കുന്നു....


നിയതിയെനിക്കെ൯റെ
ജന്മ ഭൂമികയില്
നിറങ്ങള് കൊണ്ടൊരു
പൂവാടി തന്നെ൯കിലും


പൂക്കളായില്ല ഞാ൯
പുഞ്ചിരി തൂകുവാ൯
ഭ്രമരങ്ങളായില്ല ഞ-
നുല്ലസിക്കുവാ൯


മരുത്തുമായില്ല ഞാ-
നാസ്വദിക്കുവാ൯
പാദപമായി പൂക്കളെ
ചൂടിയുമില്ല ഞാ൯.


മാലിയുടെ തൂംപയാല്
തൂത്തെറിഞ്ഞതാം
പാഴ്ക്കളയായ്
മണ്ണില് നിപതിച്ചു ഞാ൯.


എന്നിട്ടുമെത്രയോ
മലര്ത്തോപ്പുകള്
വളമിട്ടുവളര്ത്തി ഞാ-
നെ൯ ഹൃത്തടത്തില്


മിഴിനീരരുവിയാല്
തണുപ്പേകി,യെ൯
സ്വപ്നങ്ങളാല്
വിത്തെറിഞ്ഞു


വേദനയുടെ വൃക്ഷ-
ശിഖ നാട്ടിയെ൯റെ-
യിഷ്ട കലികയേന്തും
ചെടിത്തലപ്പുകള്ക്കെല്ലാം....


പൂക്കളായ് വിട൪ന്നതില്ലൊന്നും
പഴങ്ങളായ് കൊഴിഞ്ഞതുമില്ല
പുഴു തിന്നു പാഴായാ-
ശിച്ചതൊക്കെയും......


കരഞ്ഞു കവിള് വീ൪ത്തു
കറുത്ത ജ൯മത്തി൯റെ 
ചുമടു താങ്ങി 
കാലസാഗരം താണ്ടുന്നു ഞാ൯!

Sunday, August 22, 2010

യോഗം



മുഗ്ദമോഹങ്ങളില് പെറ്റു വീണുപോയ്
മനുജയോഗങ്ങളില് നിയോഗിതനായ്
ഭൂമിക്കു മീതെ കൊറ്റിനു മാത്രമായ്.
കൊടും പാപക്കാടുകള് താണ്ടുവാ൯
കൊലമരങ്ങളില് കയറ് വലിക്കാ൯
കയറ്ക്കുരുക്കിനാല് സ്വയം തീരുവാ൯....

കാനല്


വേദന വിളറുമീ നിലാവില്
ഓമനേ നിന്റെ
വിഹ്വലമൊരു നിസ്വനം കേട്ടു ഞാ൯
തരുലതകളില് നിപതിക്കുമീ
തുഷാരവും നിന്നശ്രുധാരയെന്നു
നിനച്ചു ഞാ൯.
വ്യര്ത്ഥമാം നിനവിന്റെ
നിലാവെട്ടത്തിലെന്നും
കാനല്ക്കാഴ്ചലള്
മിഥ്യയെന്നോര്ത്തു ഞാ൯